പഠനവിടവുകൾ നികത്താൻ 'ഇല' പദ്ധതി
കോഴിക്കോട്: സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ എൽ.പി., യുപി ക്ലാസുകളിൽ നടപ്പാക്കുന്ന ഇല - ELA (എൻഹാൻസിങ്ങ് ലേർണിംഗ് ആമ്പിയൻസ്) പരിപാടിയ്ക്ക് കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങളിൽ വൻസ്വീകാര്യത. അന്വേഷണാത്മകവും ജീവിതാനുഭവബന്ധിതവുമായ പഠനാന്തരീക്ഷം ഒരുക്കി ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് നൂതനമായ പഠനാനുഭവം 4,7 നൽകുകയാണ് 'ഇല'യുടെ ലക്ഷ്യം. മലയാളം ,ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളെ ആസ്പദമാക്കി കുട്ടികൾ നൽകിയ നൂതനമായ പ്രോജക്ടുകളിൽ ജില്ലാതലത്തിൽ തിരഞ്ഞെടുത്തവയാണ് കളിൽ നടപ്പിലാക്കുന്നത്. ഇംഗ്ലീഷ് കാർണിവൽ, റീഡേഴ്സ് തിയേറ്റർ, ശാസ്ത്രാന്വേഷണ ശാസ്ത്രാന്വേഷണ യാത്രകൾ, കലാ മ്യൂസിയങ്ങൾ, ശാസ്ത്ര പരീക്ഷണങ്ങൾ, അഭിമുഖങ്ങൾ, ടെലിഫിലിമുകൾ, വായനാസാമഗ്രികളുടെ നിർമ്മാണം, ശില്പശാലകൾ എന്നിങ്ങനെ കുട്ടികൾക്ക് ആകർഷകമായ പഠനപദ്ധതികളാണ് നടപ്പി ലാക്കി വരുന്നത്. ഇതിനായി 74 ലക്ഷം രൂപ ജില്ലയിലെ സ്കൂളുകൾക്ക് അനുവദിച്ചിട്ടുണ്ട്.
കോവിഡ് കാലം കുട്ടികളുടെ പഠനത്തിനുണ്ടാക്കിയ വിടവുകൾ സംബന്ധിച്ചുള്ള കണ്ടെത്ത ലിനെ തുടർന്നാണ് സമഗ്ര ശിക്ഷ കേരളം ഇല പദ്ധതിക്ക് രൂപം നൽകിയത്. അനുഭവാധിഷ്ഠിതവും അറിവ് നിർമ്മാണ പ്രക്രിയ ഉറപ്പിക്കുന്നതുമായ പഠനപ്രവർത്തനങ്ങളെ തിരികെ പിടിക്കാനുള്ള ശ്രമ മാണ് ഈ പദ്ധതി ലക്ഷ്യമാക്കുന്നത്. നേഷണൽ അച്ചീവ്മെന്റ് സർവ്വ പ്രകാരം പഠനനേട്ടം ആർജ്ജി ക്കുന്നതിന് തടസ്സമായി നിൽക്കുന്ന ഘടകങ്ങളെ തരണം ചെയ്യുന്നതിന് സ്കൂളുകളെ സജ്ജമാക്കുക യാണ് ഇലയുടെ പ്രധാന ലക്ഷ്യം. ഇതിനാവശ്യമായ തരത്തിൽ ഗവേഷണ പ്രവർത്തനങ്ങൾ ഏറ്റെടു ക്കുന്നതിന് അദ്ധ്യാപകരെ പ്രാപ്തരാക്കുകയും ചെയ്യും. സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിൽ നടപ്പിലാക്കി വരുന്ന 'ഇല' പദ്ധതി കുട്ടികളിൽ അന്വേഷണാത്മക പഠനത്തിന് ഊർജ്ജം നൽകുന്നതായി അധ്യാപകർ സാക്ഷ്യം പറയുന്നു. ഈ പ്രവർത്തനങ്ങൾ സമയബന്ധിതമായ പൂർത്തിയാക്കാനുള്ള മോണിറ്ററിംഗ് സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.